സ്വർണ്ണപ്പുസ്തകം... വായനയുടെ വരകൾ
ജോലി കിട്ടിയാൽ വായന പുതിയ തലങ്ങളിലേയ്ക്ക് കടക്കുെമെന്നും ഒരു വർഷം നൂറ് പുസ്തകങ്ങൾ ഒക്കെ വായിച്ചു തീരുന്ന രീതിയിൽ വായനയുടെ വസന്തം പുഞ്ചിരിക്കും എന്നും വെറുതേ തെറ്റിധരിച്ചു. വായന പതിവു താളത്തിൽ, വേഗത്തിലോടാൻ മടിച്ചുമടിച്ച് അതിന്റെ വഴിക്ക് നീങ്ങുന്നു.
പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സ്മാരക ശിലകൾ വായിച്ചു കാെണ്ടായിരുന്നു 2021 തുടങ്ങിയത്. ഭാഷയിലെ മറ്റാെരു അതികായനായ ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും വായിച്ചു കൊണ്ട് 2021 അവസാനിപ്പിക്കാം എന്നു കരുതിയതാണ്, പക്ഷേ മന്ദതാളത്തിലുള്ള വായന ആലക്ഷ്യത്തിനോട് പരാജയം സമ്മതിച്ചു. ജനുവരി പകുതി ആയിട്ടും പുസ്തകം പകുതിയാേട് അടുക്കുന്നതേയുള്ളൂ... 2022 ലെ ആദ്യ പുസ്തകം എന്ന ലേബലിൽ ഇനി സുന്ദരികളെയും സുന്ദരന്മാരെയും അടയാളപ്പെടുത്താം. ചാർലി ചാപ്ലിന്റ ആത്മകഥയും സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥകളും വായനയ്ക്കായി കൂടെ കൂടിയിട്ടുണ്ട്.
മലയാളത്തിലെ പുതുതലമുറ എഴുത്തുകാരുടെ പുസ്തകങ്ങൾ വായിക്കുക എന്നതാണ് 2022 ലെ മറ്റാെരു ലക്ഷ്യം. അഖിൽ കെ യുടെ നീലച്ചടയനും സിംഹത്തിന്റ കഥകളും സൂസന്നയുടെ പുസ്തകപ്പുരയും റാം c/o ആനന്ദിയും ഒക്കെ വിഷ്ലിസ്റ്റിൽ കിടക്കുന്നു.
വായിച്ച പുസ്തകങ്ങളെപ്പറ്റി, കഥകളെപ്പറ്റി എഴുതുന്ന ഒരു ബ്ലാേഗിന് എന്തുകാെണ്ട് സ്വർണപ്പുസ്തകം എന്ന പേര്?! പല പേരുകളിലൂടെയും കടന്നു പാേയപ്പാേൾ ഡാേറിസ് ലസിങ്സിന്റെ ഗാേൾഡൻ നോട്ബുക് ഓർമയിൽ വന്നു. സുവർണ പുസ്തകം എന്നാവാം ശരിയായ മലയാളം പ്രയാേഗം. എങ്കിലും ഏച്ചുകെട്ടിയപ്പാേൾ മുഴച്ചിരിക്കുന്നത് പാേലെയുള്ള സ്വർണപ്പുസ്തകം എന്നുമതി പേര് എന്ന് തോന്നി. അത്രയ്ക്ക് പണിക്കുറ്റം തീർന്ന വാക്കുകൾ ആവില്ല ബ്ലാേഗിൽ തുടർന്നും വരുന്നത്.
-ഹരികൃഷ്ണൻ ജി. ജി.
15 ജനുവരി 2022
Comments
Post a Comment